കാശികം

കാശി തെരുവ്

ശിഖിയുംതൊപ്പിയും വെച്ച

ചെറ്റകള്‍മേയുന്നിടം


ചൊല്ലുന്നവനും കേള്‍ക്കുന്നവനും

തിരിച്ചറിയാത്ത ഭാഷയില്‍

ജാറങ്ങളില്‍ പണം കൈമാറുന്നൊരിടം


ഈശ്വരാലയം അനന്ത

സാദ്ധ്യതയുടെ

കെട്ടിടങ്ങള്


‍ദൈവംപ്ലാസ്റ്റിക്കല്ലൊ

തിരിച്ചറിവും മരണവുമില്ല
വിശ്വാസം ഗംഗ പോലെ
ശവങ്ങളും തീട്ടവും

നേരിട്ടൊഴുക്കി

വന്ദിക്കുന്നൊരിസം


ഫത്വ ചൊല്ലി മകളെ

അച്ചനുഭാര്യയെന്നു വിധിക്കും


മതത്തില്‍ എല്ലാവരും കുട്ടികള്‍
മലത്തിലൂടെ നടക്കും

ജഡമിട്ട വെള്ളത്തില്‍ കുളിക്കും

ജനിച്ചിട്ടില്ലാത്തതിനെ വാഴ്ത്തും


നന്മയുടെ കുഞ്ഞുണ്ണികള്‍ തന്‍

നക്ഷത്രകണ്ണുകളെ വീഴ്ത്തും
തനിക്കൊപ്പമില്ലാത്തവര്

‍കാഫിറുകളെന്നും

ശൂലം തറയെണ്ടവരെന്നും

വിധിക്കും

മറ(വി)ചിത്രം



തച്ചവന് മറക്കാം
കൊണ്ടവനു വേദന
നാഭിതടത്തിലെ നീരു പോലെ
അനങ്ങുമ്പോള്‍
ആത്മാവു പുകച്ചങ്ങനെ

തിരസ്കരിക്കാവുന്ന വാക്കിനാ
ലോമനിച്ചു.
ചുളിവു പറ്റാക്കുപ്പായത്താ-
ലണിയിച്ചൊരുക്കി
ഒളിഞ്ഞും തെളിഞ്ഞും
വിയര്‍പ്പുറ്റുപുണര്‍ന്നും
ഒക്കെ ,
ഉറയുടെ കരിങ്കല്‍ ഭിത്തി തമ്മില്‍
കൊരുപ്പിക്കാവിത്തുകളായിരുന്നല്ലൊ.

വിശുദ്ധമായിരുന്നോളു
ഭാവശുദ്ധിയേന്തി
ഇനിയും വരും
അവര്‍ക്കായും
അതെ മുറി
അതെ കിടക്ക
അതെ മൂര്‍ച്ചസ്വരങ്ങള്‍

ചന്ദനകട്ടിലിലെങ്കിലും
ഓടനാറ്റം തോല്‍ക്കും
സ്മരണ പേടകം നെഞ്ചിലില്ലെ?

അതിനൊറ്റ താക്കോലായെന്‍
പ്രാണനൂറ്റിയ ചഷകവും
ന്‌ലാവു ചത്താരാവും
ഓര്‍മ്മയുണ്ടാവണം

കനല്

പിരിയുമ്പോള്‍ നിഴല്‍
മാത്രമൊപ്പമുണ്ടായിരുന്നു
നിധിയൊക്കെ നിന്റെപക്കലും
നേര്‍ മൂടി കള്ളനെന്നു
വിളിക്കുമ്പോളുള്ളുകരിയാതെ കാത്തു

കണ്ണീര് മഞ്ഞിറ്റുമ്പോള്‍
കവിള്‍ത്തടം തണുക്കിലും
കരളാകെ ചുട്ടുനീറി നിന്നു
പിന്നില്‍ നീകണ്ണുമൂടി ചിരിക്കുമ്പോള്‍
ചങ്കിടറാതെ നോക്കി

കത്തുമ്പോള്‍
ഇരുളൊട്ടു ദൂരെ മാറി നിന്നു
ചിരി പോലെ കനലു തെളിയവെ
പതറാതെ ചാരമാറുവാന് കാക്കുമ്പോള്‍
ചാരെ നിന്നെന്നു കാട്ടി നീ

തിലോദകം




നാക്കിലയില്‍
ചിതറിയ എള്ളില്‍
കണ്ണീരില്‍
നീ ഒത്തിരി മൗനം
ബാക്കി വെച്ചു.

ഒടുവിലടക്കം പറഞ്ഞ
'നിന്‍ സുഖം തന്നെയെന്‍
ജീവിത'മെന്ന വാക്ക്
അജീര്‍ണ്ണം പുളിച്ചു തികട്ടുന്നു.

നിന്റെ ചിരിയൊഴിഞ്ഞ
തെരുവ്
മങ്ങിയ വെട്ടത്തില്‍
സ്വയം പ്‌രാകി നില്‍ക്കെ

ഇരുളിന്‍ പകര്‍ച്ചയാം
രൂക്ഷ ജലം
മുറതെറ്റി അന്നനാളം കുടഞ്ഞ്
കുരവള്ളി പൊട്ടി
അടിവയറ്റിന്‍ ഞരമ്പും പറിച്ച്
ദഹിക്കാത്ത ചോറോപ്പം
കടത്തിണ്ണയിലേക്ക്.
ചവയ്ക്കാതെ വിഴുങ്ങിയ മുളക്
പത്രകടലാസിന്‍ കോണിലെ
മരണ വാര്‍ത്തയ്ക്കു തിലകമായ്.

മഞ്ഞിന്‍ പുതപ്പു നീക്കി
പുലര്‍ സ്വപ്‌നത്തില്‍
നിന്റെ തിലോദകത്തിന് കത്തി
മാറിലുറക്കിയോന്റെ
ചിരി മുഴങ്ങി.

വിയര്‍ത്ത കണ്ണിന്‍
വിഭ്രാന്തിയില്‍
കാഴ്ചതെളിയെ
പതിവുകാരി തെരുവുപെണ്ണിന്‍
സ്ഥാനം തെറ്റിയ വസ്ത്രവും
ചിരട്ടയിലൊരു ഹ്രിദയവും
ബാക്കി

സഞ്ചയനം

രണ്ടറ്റം കൂട്ടിയൊക്കാതെ
മടങ്ങുന്ന കാഴ്ചയ്ക്കു
ഇരുളൊപ്പം ഗദ്ഗദങ്ങള്‍
സാക്ഷി.

തനിച്ചു വയ്യെന്നവളുടെ
മൊഴി
കയറിനിഷ്ടമായ്.
പ്രാണനു നക്ഷത്രത്തെയും

പിരിയും മുന്നെ
കുഞ്ഞുമ്മ കുഞ്ഞിനേകെ
കണ്ണുചോരുന്നതും
കുടുക്കുണരുന്നതും
ചെമ്പകമരം സാക്ഷി.
പൂക്കളെ തിക്കിമാറ്റി
തിങ്കളുമതു കണ്ടു.

കടലിലുപ്പു ചുവയ്ക്കുന്നത്
സങ്കടക്കാഴ്ച്ചകള്‍ കണ്ട്
വിറച്ചു ശോഷിക്കുന്ന
ചന്ദ്രന്റെ വിയര്‍പ്പിറ്റാകും
കണ്ണീരെന്നും ചിലര്

തിരകള്‍
ചാരം തിരികെ
കരയില്‍‍ തള്ളുന്നതും
സൂര്യനെ ഇരുളിലേക്കു പടിയിറക്കുന്നതും
ആരോട് കെറുവിച്ചാണ്.

കവിത -കാശികം

കാശി തെരുവ്
ശിഖിയുംതൊപ്പിയും വെച്ച
ചെറ്റകള്‍മേയുന്നിടം

ചൊല്ലുന്നവനും കേള്‍ക്കുന്നവനും
തിരിച്ചറിയാത്ത ഭാഷയില്‍
ജാറങ്ങളില്‍ പണം കൈമാറുന്നൊരിടം

ഈശ്വരാലയം അനന്ത
സാദ്ധ്യതയുടെ കെട്ടിടങ്ങള്

‍ദൈവംപ്ലാസ്റ്റിക്കല്ലൊ|

തിരിച്ചറിവും മരണവുമില്ല

വിശ്വാസം ഗംഗ പോലെ
ശവങ്ങളും തീട്ടവും
നേരിട്ടൊഴുക്കി
വന്ദിക്കുന്നൊരിസം

ഫത്വ ചൊല്ലി മകളെ
അച്ചനുഭാര്യയെന്നു വിധിക്കും

മതത്തില്‍ എല്ലാവരും കുട്ടികള്‍
മലത്തിലൂടെ നടക്കും

ജഡമിട്ട വെള്ളത്തില്‍ കുളിക്കും
ജനിച്ചിട്ടില്ലാത്തതിനെ വാഴ്ത്തും

നന്മയുടെ കുഞ്ഞുണ്ണികള്‍ തന്‍
നക്ഷത്രകണ്ണുകളെ വീഴ്ത്തും

തനിക്കൊപ്പമില്ലാത്തവര്
‍കാഫിറുകളെന്നും
ശൂലം തറയെണ്ടവരെന്നും
വിധിക്കും