ഞാനോ ആത്മകഥയിൽ ഇത്രയുമെഴുതെണ്ടത്


പിഞ്ഞിപൊട്ടിപോകുന്ന
ഓർമ്മനൂലുകളാലാണ്‌ സാർ
ഓക്സിജൻ നിർമ്മിക്കുന്നത്
പറഞ്ഞതത്രയും സത്യമാണ്‌ സാർ
കളവ് പറയാനിരിക്കുന്നതേയുള്ളു.
വഞ്ചിച്ചിട്ടൊന്നുമില്ല സർ ആരെയും
സ്വയമല്ലാതെയൊന്നിനേം.
ഓരോരുത്തരെയായ്
യിങ്ങനെയിങ്ങനെ കുരുക്കി
കൊല്ലുമ്പോൾ
ഹോ എന്തൊന്നില്ലാത്തൊരാത്മനിർവൃതി
.
സർ, സത്യത്തിൽ നമ്മളെന്തിനാ ചിരിക്കുന്നേ
കരയാതിരിക്കാൻ മാത്രമാണോ?
തോറ്റിരിക്കുന്ന കളികളത്രയുംജയിച്ചതാ .
അല്ല നമ്മളെന്തിനാ അലയുന്നത്
ഒരാളിലടങ്ങിയിരിക്കാത്ത
മറ്റാരോ ഉള്ളത് കൊണ്ടല്ലെ?.
ജീവിക്കുകയൊന്നുമല്ല സർ
രസിക്കുകയാ
യെന്തിനെന്നോ?
ചുമ്മാ..
തിരിച്ചറിയുന്നില്ല സാർ ഒന്നിനേം.
ചെകുത്താനും ദൈവവും ഇണചേരുന്ന
ആ മുറി ഇതുവരെ കണ്ടെത്തിയിട്ടില്ല
ഒരിക്കൽ ഞാൻ കുടുക്കിട്ടു പിടിക്കും രണ്ടിനേം
എനിട്ട് നിർദാക്ഷിണ്യം കൊല്ലും.
എന്തിനാ സാർ ഇവറ്റകളൊക്കെ
ഞാൻ മതി
ഞാൻ മാത്രം മതി.

No comments: