രാഫണ ലീല


ഇരുളുചെന്നു വെളിച്ചത്തോടു
പറയുന്ന പാരാതികളത്രയും
വെളിച്ചം ഇരുളിനോടുമ്പറഞ്ഞു

ദുഃഖകരമല്ലാത്ത ചില സുഖങ്ങളാണു
ദുഃഖത്തിനു കാരണമെന്നൊരു
മിന്നൽ പിണരിടയുമ്പോലെ

സുഖകരമായ ചില ദുഃഖങ്ങളാണു
സുഖത്തിനു മേമ്പോടിയെന്നൊരു
ചീവിടമറുമ്പോലെ

ആർകും ശല്ല്യമാവാതെ
മരണപെടാനുറച്ചൊരു
കൃമി പുളയുന്നതെന്റെ
വയറ്റിലാണെന്നൊരലട്ടൽ പോലെ

ഒരു പക്ഷേ
ഏതു നോട്ടത്തിലും
കാണേണ്ട വിര സ്കാനിങ്ങിൽ
കണ്ണിൽ വളരുന്നെന്നു
കണ്ടെത്തിയപോലെ

അതെ,അജീർണ്ണങ്ങളത്രയും
കൂടുകെട്ടുന്നൊരുടൽ
ജീർണ്ണിക്കുന്നതെപ്പോഴും
ജീർണ്ണതയില്ലാത്ത
മണ്ണിലെന്നപോൽ

സ്വപ്നങ്ങളത്രയും
ചത്തുവീഴുന്നൊരു
രാത്രിക്കുമേലെ
അലമുറപുതച്ചെത്തുന്ന
മഴകുടഞ്ഞെറിഞ്ഞ്,
മരണം കൊണ്ട് ഉടല്പണിയുന്ന
വഞ്ചി കാണാതെ
പുഴ കൊണ്ട്
പുരപണിയുന്നൊരു
കടത്തുകാരൻ ഞാൻ.

1 comment:

ശ്രീജ എന്‍ എസ് said...

മരണം കൊണ്ട് ഉടല്പണിയുന്ന
വഞ്ചി കാണാതെ
പുഴ കൊണ്ട്
പുരപണിയുന്നൊരു
കടത്തുകാരൻ ഞാൻ.