ഒറ്റപെട്ടു പോയ രാജ്യത്തിന്റെ
നിഴലിനെപറ്റിയാണ്‌ പറയാനുള്ളത്.

അതിർത്തികൾ അടക്കുകയും തുറക്കുകയും
ചെയ്യുമ്പോഴും നിഴലനങ്ങാതെ 
പിന്നിലിണ്ടായിരുന്നു.

അന്നൊന്നും ആരും കണ്ടില്ല
നോട്ടമിട്ടില്ല പക്ഷെ ഇപ്പോൾ

തരം കിട്ടിയാൽ ആക്രമിക്കപെടുക
എന്ന പേടി അരിച്ചരിച്ചെത്തുന്നു

ഓടിച്ചു പിടിച്ച് മാനഭംഗപെടുത്തുന്നതും
ഇപ്പോരു ഫാഷനാ.

ഏമാനെ ,
ആരാധകരില്ലാത്ത
ഒരു കവിതയാണ്‌ ഞാൻ.

മലകളാവാനും
പുഴയായൊഴുകാനും
അധികമൊച്ചയിട്ട്
അവനവനാവാനും
ഒന്നും അറിയാതെ
ഒരു രാജ്യത്തും
അവകാശമില്ലാത്ത
വെറുമൊരു നിഴൽ

No comments: