റീത്ത്




വെട്ടി നൂറായ് ചിതറിയജീവനെ
പട്ടിലേറ്റിയാപട്ടടയ്കേകവെ
ചുറ്റുമായ്നൂറു പുഷ്പഹാരങ്ങൾ
ചുറ്റിമേയുന്നു കണ്ണുനീർമേഘവും

എത്രനാൾ...?
മരുമകൾ പിറുപിറുക്കുന്നു.
കട്ടിൽ മാത്രം മിണ്ടാതെ കിടന്നു
കൺ മിഴികൾ
ഇടയ്ക്ക് നനഞ്ഞു തോരും
കാഴ്ചക്കാർ വല്ലപ്പോഴും
വഴിതെറ്റി വന്നെന്നൊക്കെയിരിക്കും
കാത്തു കാത്തൊടുവിൽ
ഒരു വെളുപ്പാൻ കാലത്ത്
ആകെ വെച്ച രണ്ട് റീത്തിൽ
ഒന്ന് തായങ്കാട്ട് ഭജന സംഘം വക
തൊണ്ട പൊട്ടി പാടിയ
ഉണർത്തുപാട്ടുകൾക്കുള്ള
മൃതിചിഹ്നം.

പറഞ്ഞിരിക്കാതെയാണ്‌
ഗ്രാമത്തിലേക്ക്
വണ്ടി കൊക്കയിലേക്കെന്നപോലെ
അലറിവിളിച്ചു വീണത്
ആരൊക്കെ ആരൊക്കെ??????
സംശയങ്ങളും നിലവിളികളും
പന്തലിനൊപ്പം ഉയർന്നു വന്നു.
എന്റെ വേളാങ്കണ്ണി മാതവെ
നീ ചതിച്ചല്ലെ....?
ക്ളബ്ബുകൾ,പാർട്ടിക്കാർ,നാട്ടുകമ്മറ്റിക്കാർ
അയല്ക്കൂട്ടം ഒക്കെ
കണ്ണീരിൽ കുതിർന്ന പൂവളയം
പ്രതീക്ഷിക്കാത്ത നേരത്ത്
അമ്പരപ്പിൽ ബഞ്ചിൽ നിന്നും
ഡെസ്കിലേക്ക് ചാരി വെച്ചു.

അവിടെയായിരുന്നു
നടുക്കം ഹൃദയം പൊട്ടി നിന്നത്
റീത്ത് അമ്പരന്നു
ഇത്ര വലിയ ഞാൻ
ഈ കുഞ്ഞു ദേഹത്തിൽ
ഒരു പനീനീർ പൂവ് മതിയായിരുന്നു
ഉമ്മ കൊടുക്കേണ്ട
കുഞ്ഞുമേനിയെ
ഞെരിച്ചമർത്തി
പൊന്തയിലിട്ട
കാമമേ
നിനക്കാണീ
റീത്ത് .
 

1 comment:

ശ്രീജ എന്‍ എസ് said...

oru kunju panineer poovu mathram mathiyayirunnu