പുലിവാൽ ചോദ്യങ്ങൾക്കിടയിൽ
=======================
പൂവങ്ങനെ പലതും
പറയും തുമ്പിവന്നന്നും
ഉമ്മതന്നന്നും
തേൻ നുകർന്നെന്നും
കൃത്യമായ തെളിവില്ലാതെ
ഇതൊക്കെ എങ്ങനെയാ
വസന്തത്തോടു പറയ്ക?.

മരമെത്ര കിളിയെ കണ്ടതാ
കൂടുകെട്ടിയതും
മുട്ടിയുരുമിയതും
മുട്ടയിട്ടതുമായങ്ങനെ
പുലർവെട്ടം തൂവലിറുക്കാതെ
ഒരന്വോഷണവും
ഉണ്ടാവത്തില്ല.

കടലിനോടാ കളി
ഹും,
കുളിക്കിടയിൽ
മൂത്രമൊഴിച്ചവരെത്ര
മറക്കുടയ്ക്കിടയില്
ഉമിനീരൊപ്പിയവരെത്ര
എന്തിനധികം പറയുന്നു
ഒറ്റവാളപോലും
കര നന്നാണെന്നു പറയാൻ
തിര സമ്മതിച്ചിട്ടില്ല
പിന്നെന്തു പരാതി?.


കുത്തി കുത്തിച്ചോദിച്ചാലും
ആകാശം മാത്രം
ഒന്നും മിണ്ടത്തില്ല

ഒന്നും കണ്ടെന്നു നടിക്കില്ല

മേഘം പെയ്താലും
മഞ്ഞു തോർന്നാലും
വെയിലുണർന്നാലും
നക്ഷത്രക്കുട്ടന്മാരെ
രാത്രി കിടത്തിയുറക്കും വരെ,

പിന്നൊരു കരച്ചിലാ
ഹെന്റമ്മോ സങ്കടം തോന്നും
ഇടയിൽ
എന്റെ കണ്ണു തോർന്നൊന്നു
തലയുയർത്തിയൊന്നു
നോക്കിയാലായ്
 — 

1 comment:

ശ്രീജ എന്‍ എസ് said...

കുത്തി കുത്തിച്ചോദിച്ചാലും
ആകാശം മാത്രം
ഒന്നും മിണ്ടത്തില്ല

ഒന്നും കണ്ടെന്നു നടിക്കില്ല

മേഘം പെയ്താലും
മഞ്ഞു തോർന്നാലും
വെയിലുണർന്നാലും
നക്ഷത്രക്കുട്ടന്മാരെ
രാത്രി കിടത്തിയുറക്കും വരെ,

പിന്നൊരു കരച്ചിലാ